About Me

My photo
ഞാൻ എന്ന വ്യക്തിയെ കുറിച്ച പറയാൻ എനിക്കൊന്നും ഇല്ല കാരണം എന്നെ കല്ല് എറിയുവന്നവർ അല്ലെ എന്നെ കുറിച്ച് വിമർശിക്കേണ്ടത് . ജനനം ഒരു മലയാളി തനി നാട്ടുമ്പുറത്തുകാരനായി ജീവിതം കോൺക്രീറ്റ് കാടുകൾക് നടുവിൽ മരണം കണ്ടു തന്നെ അറിയണം

Monday, February 26, 2024

വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവിതത്തിലേക്കു ഒരു വെളിച്ചമെന്നോണം കടന്നുവരുന്നവുണ്ട് - ചില ഊർജം തരാൻ വന്നവരെന്നോണം . ആ ഊർജത്തിന്റെ ഉയർത്തെഴുനേൽപ്പിൽ നിന്നാണ് ഇന്നും ഈ പേന ചലിച്ചു തുടങ്ങിയത് - തമാശയ്ക് എന്നോണം ഉള്ള ചോദ്യം ആയിരുന്നു എഴുത്തു നിർത്തരുത് - ഞാൻ വേണമെങ്കിൽ ബോൾ പേന തന്ന്  സഹായിക്കാം എന്ന് - ചില വെറും വാക്കുകൾ അല്ലെ നമ്മെ കൊണ്ട് പലതും ചെയ്യിപ്പിച്ചു തുടങ്ങിയത് --- വീണ്ടും എഴുതുക --അല്ല കുത്തി കുറിക്കുക ആണ് - 

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും ...
 വായിച്ചു വളർന്നാൽ വിളയും 
 വായിക്കാതെ വളർന്നാൽ വിളയും"    
                                                        



അതെ കുഞ്ഞുണ്ണിമാഷിന്റെ വരികൾ തന്നെ
നമ്മുടെ ഒക്കെ  ഇന്നത്തെ ജീവിതം എല്ലാത്തരം വായനകൾക്കും ഓരോ ആഴം കല്പിച്ചുകൊണ്ടാണല്ലോ മുന്നേറുന്നത് - ചിലരങ്ങനെയാണ് വായനയിലൂടെ ഉള്ളിലേക്കാവേശിക്കുകയാണ് - ചിലതെങ്ങനെയാണ് അനുഭവങ്ങളിലൂടെ ഉള്ളിലേക്കു സ്വാംശീകരിക്കുകയാണ് - ചില യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ  നമ്മുക് തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധം നമ്മളും അവരുടെ കൂടെ ആ യാത്രയിൽ ഉൾപ്പെട്ടു പോവും . 

ഒരിക്കൽ ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിച്ചു ഇങ്ങനെ - ഗുരു നമ്മൾ വായിക്കുന്നത് എന്തും നമ്മെ സ്വാധീനിക്കുമോ ? സ്വാധീനിക്കുമെങ്കിൽ നമ്മളിൽ ഭൂരിഭാഗവും ആ എഴുത്തുകൾക്ക് അടിമപെടില്ലേ എന്ന് ? 
ചോദ്യത്തിന് ആ ഗുരു നൽകിയ ഉത്തരം ആയിരുന്നു --
ആ വിദ്യാർത്ഥിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾക് തുടക്കം :
 "നീ അടിമപ്പെടുന്നിടത്ത്‌  ആണ് നിന്റെ തോൽവി. മറിച്ചു  നീ അതിലെ പാഠങ്ങൾ  ഉൾകൊണ്ട്  കൊണ്ട് മുന്നേറുക ആണെങ്കിൽ നിനക്കു വിജയവും തോൽവിയും തമ്മിൽ ഉള്ള അന്തരം തെളിഞ്ഞു വരും . 

ഇന്നത്തെ ഭ്രാന്തമായ കുത്തികുറികല്ലുകൾ  ഇവിടെ നിർത്തുന്നു ... (തുടരും,) 

പേനയിൽ മഷി നിറക്കാൻ ആഹ്വാനം നൽകിയ മിത്രമേ നന്ദി ... 




Sunday, September 12, 2021

ഗുരു വേ നമഃ

പെരുന്നാൾ കഴിഞ്ഞതോടെ ജോലിയുടെ മട്ടും മാറി ... കുറച്ചു തിരക്കായി പോയി എങ്കിലും ഉറങ്ങും മുൻപ് മനസിൽ നിറയുന്ന ഓർമകൾ ചില നോവുകളായി അങ്ങനെ കിടക്കും..... ഏവർക്കും പ്രിയപെട്ട ഒരു അധ്യാപിക/ അധ്യാപകൻ എങ്കിലും നമ്മുടെ ഒക്കെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും എന്നിലെ ചില ഓർമകൾ ആണ് ഇന്നത്തെ കുത്തികുറിക്കൽ....

    കൂടു വിട്ട് കൂടുമാറി ദേശാടനം നടത്തുന്ന പക്ഷികളെ പോലെ ഉയർന്ന അഭ്യാസത്തിനായി വിദ്യ എന്ന  മാന്ത്രികചെപ്പിന്റെ പുതുപുത്തൻ അധ്യായങ്ങൾ തുറക്കനായുള്ള നെട്ടോട്ടത്തിൽ ആയിരുന്നു എല്ലാ കൊല്ലവും പോലെ ഇക്കൊല്ലവും .
        മഴ നഞ്ഞുള്ള അധ്യായന വർഷാരംഭം ഒരുചെടിയെ  നമ്മൾ ഒരിടത്തു നിന്ന് മാറ്റി സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന അതെ സന്തുലിതാവസ്ഥ ആയിരുന്നു എന്നിലും എന്തെന്നില്ലാത്ത പരവേശം .. അകെ ഒരു ആശ്വാസം എന്നത് അടുത്തറിഞ്ഞ ചില മിത്രങ്ങളുടെ സഹവാസം മാത്രമായിരുന്നു ...


 

"അധികം വൈകാതെ അറിയിപ്പെത്തി എല്ലാവരും അവനവന്റെ ഇരിപ്പടത്തിൽ ചെന്നിരിക്കേണ്ടതാകുന്നു എന്ന് " ...  മണി മുഴങ്ങി തുടങ്ങി... അതുവരെ ആർത്തിരമ്പിയ കടൽ പോലെ നിന്നിരുന്ന ക്ലാസ്സ്മുറികൾ പതിയെ ശാന്തമാക്കാൻ തുടങ്ങി .. ഞങ്ങളിലെ അമ്പരപ്പിനു വിരാമം ഇട്ടുകൊണ്ട് ഞങ്ങളുട അപ്പർ പ്രൈമറിയിലെ ക്ലാസ് ടീച്ചർ എത്തി "സിസിലി ടീച്ചർ " ഇതുവായിക്കുമ്പോൾ ചിലർക്കെങ്കിലും ഒന്ന് തോന്നിയേക്കാം എന്തിനാണിത്ര അമ്പരപ്പ് എന്ന് വേറെ ഒന്നുമല്ല രൗദ്രഭാവങ്ങൾ ഒന്നുമില്ലാത്ത ഒരു ടീച്ചർ ആവണമെന്നായിരുന്നു  അന്നേരങ്ങളിൽ ദൈവത്തിനു ലഭിച്ച പ്രാർത്ഥനകളിൽ ഏറെയും .... 

       എന്തോ ദൈവത്തിനു എല്ലാവരുടെയും പ്രാർത്ഥനകൾ ഒരേ സമയം കേൾക്കുവാൻ കഴിഞില്ല എന്നുവേണം കരുതാൻ ... പരമ്പരാഗതമായി ചില വാ മൊഴികൾ പോലെ നമ്മിലെ അധ്യാപകർക്ക് നമ്മെ മുൻപേ പോയവർ കൈ മാറി വരുന്ന ചില ഓമനപ്പേരുകൾ ഉണ്ടാവും അതിൽ ചില പേരുകൾ ഒകെ സ്വാഭവത്തെ യും ശാരിക ഭാവനയും നിറഞ്ഞതാവണം എന്ന് വേണം പറയാൻ . പൊതുവെ എല്ലാ അധ്യാപനത്തിന്റെ ഭാവങ്ങളും രൗദ്രo നിറഞ്ഞതാണെന്നുള്ള എന്റെ സങ്കൽപ്പങ്ങളെല്ലാം  കാറ്റിൽപറത്തുന്നതായിരുന്നു ടീച്ചറുടെ പൊടുന്നനെയുള്ള പെരുമാറ്റം ...  ക്ലാസ് ലീഡർ എന്ന ഉത്തരവാദിത്തം  എന്നെ ഏല്പിച്ച സഹപാഠികളെ  സ്മരണയോടെ നോക്കി നിന്നിരുന്ന എന്നെ ടീച്ചർ ഉത്തരവാദിത്തങ്ങളുടെ നീണ്ട നിര തന്നെ ഏല്പിച്ചു ... പിന്നീടങ്ങോട്ടുള്ള അദ്ധ്യയന കാലം ബാല്യത്തിൽ ലഭിക്കുന്ന ഒരു പിടി ഓർമകൾ നമുക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ ആയിരുന്നു .

എല്ലാ ക്ലാസ് മുറികളിലും പോലെ തന്നെ ഞങ്ങളുടെ ക്ലാസ് മുറികളും എന്നും ഞങ്ങൾക്ക് അറിവിന് അപ്പുറമുള്ള ഒരു മനോഹരമായ അന്തരീക്ഷമായിരുന്നു സമ്മാനിച്ചു കൊണ്ടിരുന്നത് .
കാലമേറെ കഴിഞ്ഞിട്ടും ഇന്നീ മണലാരണ്യത്തിൽ ഏകാന്തതയിൽ എന്നെ പിടിച്ചിരുതുന്നത് അന്ന് അവിടെ കേട്ട് മറന്നു ആ ആർപ്പുവിളികൾ മാത്രമാണ് ... ഇന്ന് എല്ലാവരും എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല .ഒന്നു മാത്രം അറിയാം  ഒരു നേരം എങ്കിലും ആശിച്ചുപോയിട്ടുണ്ടാവും വീണ്ടും ആ ചീനി മരത്തണലിൽ ഇരിക്കാൻ ... ആശിക്കാം നമ്മുക്ക് കുന്നോളം എങ്കിലും കുന്നികുരുവെങ്കിലും കിട്ടുമാറാറുവിന് എന്ന കവി വാക്യം പോലെ ... ഇന്നാ ആശയ്ക്ക് അപ്പുറത്തെ യാഥാർത്ഥ്യത്തിൽ ചീനി മരമില്ല . കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതെല്ലാം ഓർമകളിൽ മാത്രം വസന്തം തീർക്കുന്നവയായിരിക്കുന്നു . 

Thursday, June 24, 2021

രൗദ്രം

നീണ്ട നിഴലുകൾ വെയിലു കായുന്ന പ്രഭാതങ്ങളായിരുന്നു ...
 ആളൊഴിഞ്ഞ ചായക്കടകൾ.... 
ആരവമൊഴിഞ്ഞ അങ്ങാടികൾ... 
പതിവു തെറ്റിച്ച് കിളികളുടെ രൗദ്ര സംഗീതം... പാടി ഉറക്കുകയും കൂകി ഉണർത്തുകയുമായിരുന്നു ..
സാന്ദ്രതുന്ദിലമായിരുന്നു. ദിഗന്തങ്ങളിൽ മണിനാദമായിരുന്നു ..

ഈയ്യിടെയായി കിളികൾ പോലും രൗദ്രഭാവത്തിലാണ്..

 എല്ലാ ചുവടുകളും താളം തെറ്റുകയാണ്..
ശിഷ്യരുടെ കാതരമിഴികളിൽ ഗുരുവിൻ്റെ ചടുലതാളം .
ചിലയ്ക്കാത്ത ചിലങ്കകൾ.വിശ്വാമിത്രന് തപസ് തെറ്റുന്നു.
 ഇഞ്ചയും താളിയുമില്ലാതെ നീരാട്ടു മുടങ്ങിയ ഋഷികന്യകമാർ തൊട്ടാവാടിക്ക് സമാനം അലസമായ മാൻകൂട്ടങ്ങൾ ...
 ചുവടു തെറ്റുകയാണ് ചടുലനൃത്തമാണ്... 
പൊട്ടിയ ചിലങ്കകളാണ് ... എങ്കിലും .. കുരുന്നു കുഞ്ഞുങ്ങളുടെ കണ്ണിൽ വെളിച്ചമേറുന്ന പ്രതീക്ഷകൾ തനിയാണ് ...

വെള്ളരിമല നിരകളുടെ മട്ടുപ്പാവിൽ വെള്ള കൊറിയ നീലാകാശം തന്നെയാണ് ... നിഴലുകൾ വെയിലു കായുകയായിരുന്നു ഇരുവഴഞ്ഞി രൗദ്ര താണ്ഡവം ആടിത്തിമിർക്കുകയാണ് .

Friday, February 26, 2021

വിരുന്നെത്തിയ അതിഥികൾ ..




നമ്മുടെ ഒക്കെ കുട്ടിക്കാലത്തു കാക്ക ഒന്ന് ആർത്തു വിളിച്ചാ അപ്പൊ പറയും കാരണവന്മാർ ആരൊ ഇന്ന് വിരുന്ന് വരുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ പറഞ്ഞവാക്ക് ഫലവതാം വിധം ആരെങ്കിലും ഒക്കെ കടന്നു വരും  ചില കല്യാണംവിളിക്കാൻ വരുന്നവരെ വരെ ഈ കൂട്ടത്തിൽ പെടുത്താം . ഇന്നത്തെ കാലത് 2000 ത്തിനു ശേഷം ഉള്ള ന്യു ജെൻ പിള്ളേരോട് ഇതിനെ കുറിച്ച് പറഞ്ഞ പോയി പണി നോക്കാൻ പറയും നമ്മോട് . അത്രമേൽ മാറിയിരിക്കുന്നു നമ്മുടെ സംസ്‍കാരം വേറൊന്നും കൊണ്ടല്ല നമ്മുടെ സാങ്കേതിക വിദ്യ അത്രമേൽ വികസിച്ചുപോയിരിക്കുന്നു . വിഷയത്തിലേക് വരാം വിരുന്നുകാർ / അതിഥികൾ - "അഥിതി ദേവോ ഭവഃ" നമ്മുടെ പാരമ്പര്യം തന്നെ തുടങ്ങുന്നത് ഈ അതിഥികളിലൂടെ  ആണ് പറങ്കി പടയും ഡെച്ചും ഒക്കെ വാഴുന്നിരുന്ന കാലം അത് ചരിത്രം ഇതൊന്നും അല്ല ഞാൻ ഇവിടെ പറയാൻ ഉദേശിക്കുന്നത് .


 നമ്മുടെ ജീവിതത്തിലേക്കു ഇടിച്ചു കയറി വളരെ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കൂട്ടം ആൾകാർ ഉണ്ട് അവരെ നാം ക്ഷണിച്ചിട്ട് വരുന്നവർ ആയിരിക്കില്ല ചില നിയോഗങ്ങളുടെ ഫലം എന്നോണം നമ്മിലേക് വന്നു നമ്മിലെ നമ്മെ പാടെ മാറ്റി മറിച്ചു ഒരു യാത്ര പോലും പറയാതെ അടുത്ത ഹൃദയങ്ങൾ തേടി ദേശാടനം നടത്തുന്നവർ . നമ്മളിൽ ഓരോരുത്തരുടെയും ജീവിതത്തിലേക്കു ഒരിക്കൽ എങ്കിലും വന്നുപോയവർ എപ്പോഴെങ്കിലും അവരെ കുറിച്ച നാം ഓർത്തിട്ടുണ്ടോ എന്തിനാണവർ നമ്മിലേക് വന്നത് എന്ന് അവരെ ചിലപ്പോ നമ്മിലേക് നാം അടുപ്പിച്ചില്ലെന്നു വരാം എങ്കിലും നമ്മുടെ ആരൊക്കെയോ ആയി മാറാൻ അവർക്കു സാധിക്കാറുണ്ട് . ഈയിടക്ക്  ജീവിത്തിലേക് എവിടേ നിന്നോ ഓടി കയറി ഒരു യാത്ര പോലും പറയാതെ എങ്ങോട്ടോ ഓടി മറഞ്ഞ ആ വിരുന്നുകാരനെ ഓർത്തുകൊണ്ട് അവസാനിപ്പിക്കുന്നു ഇന്നും ഒരുപിടി ചോദ്യങ്ങള് ബാക്കി ആക്കി എങ്ങോട്ടോ അലയുന്ന നാം .

Saturday, May 16, 2020

ഒരു പ്രണയദിനത്തിന്റെ ഓർമ്മക്ക്

Feb - 14 :-

പറയാതെ തന്നെ അറിയാം പ്രണയ ദിനം ആണെന്ന് ... ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയത്തിന്റെ അനൂഭൂതി അറിയാത്തവർ ആയി ആരുമില്ല . എത്ര തന്നെ വാചാലരായാലും  തീരാത്ത അത്ര പ്രണയത്തെ കുറിച്ച് മഹാരഥന്മാർ സംസാരിച്ചിരിക്കുന്നു ...

   ജീവിതത്തിൽ പ്രണയം തോന്നിയിട്ട് ഉണ്ട് കയ്പ്പ്  നിറഞ്ഞ മധുരമുള്ള ഓർമകൾ തന്നു എങ്ങോട്ടോ പോയിട്ടും ഉണ്ട് .. പ്രണയിക്കാൻ ക്വാളിഫൈയക്കേഷൻ വേണോ എന്ന് ചോദിച്ചാൽ നല്ലൊരു മനസ്സ് മാത്രം മതി എന്ന് പറയാൻ ആണ് ആഗ്രഹം . നല്ല മനസ്സുള്ളവർ ആണ് എല്ലാവരും അപ്പൊ പിന്നെ എന്താണ് ഈ നല്ല മനസ്സ് എന്ന് മാത്രം ചോദിക്കരുത് ‌  . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം  .





 എന്നും എപ്പോഴും  കൂടെ ഉണ്ടാവും എന്ന് പറഞ്ഞു അകലുന്ന അകൽച്ചയിൽ എന്തിനായിരുന്നു ആ അകൽച്ച എന്നൊരു ചോദ്യം അവശേഷിക്കെ എങ്ങോ പോയി മറഞ്ഞ നിത്യവസന്തമേ നിന്റെ ഓർമ്മകൾ എന്നും സ്മരിച്ചിടും തോഴനാം .
ചില ഓർമ്മകൾ എന്നും മരിക്കാതെ മറക്കാതെ അങ്ങനെ കിടക്കും . പണ്ട് ആരോ പറഞ്ഞപോലെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ .

"പ്രണയദിനമായിട്ട് വെറുതെ വാചക കസർത്ത് നടത്താൻ ഇവൻ ആരുവാടെ എന്നൊന്നും പൊങ്കാലയുമായി വരണ്ട എനിക്ക് തോന്നുന്നത് കുത്തിക്കുറിക്കാൻ അല്ലെ പഹയന്മാരെ ഞാൻ ഇവിടെ എഴുതികൂട്ടുന്നത്" .

പ്രണയം പലരിലും പലതരത്തിലും ആവാം. ചിലപ്പോഴൊക്കെ അതൊരു മുത്തശ്ശി കഥ പോലെ ചില തുടർച്ച മാത്രമായി മാറുകയും ചെയ്യും.  പറഞ്ഞു വന്നത് കഴിഞ്ഞ ജന്മത്തിത്തിലെ തിന്റെ തുടർച്ച എന്നാണ് പുരോഗമനവാദികളെ ഇങ്ങള് അങ്ങോട്ട് മാറിയിരി ഞമ്മള് ഇബിടെ സ്വർഗവും നരകവും ഉണ്ടെന്നു വിശ്വസിക്കുന്ന ചെങ്ങായിമാരോട് ആണ് പറയുന്നത് ആപ്പോ പറഞ്ഞു വന്നത് പ്രണയം /  മുഹബത് ഇത് ആർക്കും ആരോടും എപ്പോഴും പ്രായബേദമന്യേ  തോന്നുന്ന ഒരു വികാരം .

   
   
   

Saturday, January 25, 2020

അങ്ങനെ ഒരവധികാലത്ത്.

ഇന്നൊരു ശനിയാഴ്ച ആണ്.... അലാറം അതിന്റെ പരിധി കഴിഞ്ഞും മുഴങ്ങി കൊണ്ടിരുന്നു..... ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും കണ്ണ് പോള കളെ... ഉയർത്തി.. ഫോണിലേക്ക് നോക്കിയതും.. തോർത്തഎടുത്ത്... കുളിമുറി ലക്ഷ്യമാക്കി ഉള്ള പ്രയാണം ആയിരുന്നു... തലേന്ന് ചെങ്ങായിമാരോട്.. പറഞ്ഞ വാക്ക് പാലിക്കാൻ ഉള്ള വെപ്രാളം ആയിരുന്നു.. അത്. സമയം കൃത്യം 10.00 മണി.. പറഞ്ഞപോലെ.. സുഹുർത്ത് എന്നെ കൂട്ടാൻ കൃത്യ സമയത്ത് ഹാജർ ആയി... യാത്ര എങ്ങോട്ടനെന്ന് അല്ലേ..

"ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" 



അതേ.... നീണ്ട പന്ത്രണ്ട് കൊല്ലത്തെ.. ഇടവേളയ്ക്ക് ശേഷം സൊറ പറഞ്ഞും വഴക്കിട്ടും മിണ്ടിയും പിണങ്ങിയും ജീവിതത്തിന്റെ വസന്ത കാലങ്ങൾ ജീവിച്ച് തീർത്ത ഞങ്ങളുടെ ആ ചീനി മരച്ചുവട്ടിൽ (ഇന്നാ മരം വെറുമൊരു ഓർമ മാത്രം) ഒരിത്തിരി നേരം ചിലവഴിക്കാൻ ... രാവിലെ ഇറങ്ങിയത് ആണ്... കളിച്ചിരികളിലാത്ത ആളൊഴിഞ്ഞ വരാന്ത.. ഞങ്ങളെ നോക്കി നഷ്ടപ്പെട്ടുപോയ ഇന്നലെകളെ ഓർമിപ്പിച്ചു കൊണ്ട് നീണ്ടു നിവർന്ന് അങ്ങനെ കിടപ്പാണ്.... പണ്ടെന്നോ കോറി ഇട്ട പേരുകൾ ഇന്നും അവിടെ ഉണ്ടോ എന്നുള്ള അന്വേഷണം.. ചായം പൂശി വെളുപിച്ച ചുമരുകൾ.. ഇളിച് കാട്ടികൊണ്ടിരുന്ന്....  പ്രവാസത്തിന്റെ മരുപച്ചകിടയിൽ അയവിറക്കാൻ ഉള്ള നിമിഷങ്ങൾ ഒപ്പി  എടുക്കുന്ന തിരക്കിൽ ആയിരുന്നു.... ഞാനും... ഓരോ അവധികാലങ്ങളും  ഓർമ്മപെടുത്തലുകൾ അണ് നഷ്ടങ്ങളുടെ ഒരു പിടി നല്ല നാളുകളുെടെ

Monday, September 16, 2019

സ്വപനത്തിന്റെ നാണയ തുട്ടുകൾ...

കുറെ നാളുകൾക്ക് ശേഷം ആണ് ബ്ലോഗ് ഒക്കെ പൊടി തട്ടി എടുക്കുന്നത്.... ഇന്നെന്തോ മനസ്സിൽ വല്ലാത്തൊരു ആവലാതി.... എപ്പോഴും കരുതും എഴുതണം എന്ന് പ്രവാസം എന്ന ഓട്ട പാച്ചിലി ന് ഇടയിൽ ഒന്നിനും സമയം കിട്ടാതെ ആയിരിക്കുന്നു എന്തിന് ഏറെ ആഹാരത്തിന് പോലും ഇപ്പൊ നേരവും കാലവും ഇല്ലാതെ ആയിരിക്കുന്നു....
കുറെ ആയി കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദി പയ്യനെ ശ്രദ്ധിക്കുന്നു ഏറിയ വയസ്സ് ഒന്നും ഇല്ല കക്ഷിക്ക്... ഒരു 20 -21 ചോര തിളയ്ക്കുന്ന പ്രായം
എന്നൊക്കെ പഴമക്കാർ പറയുമ്പോലെ നല്ല ഉശിരൻ പയ്യൻ എങ്കിലും എവിടെയൊക്കെയോ അവൻ അവനെ തന്നെ മറവി എന്ന മായാജാലം കൊണ്ട് ഒളിപ്പികുക ആണ് എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു..
എങ്കിലും അവനോടുള്ള ചങ്ങാത്തം ഒന്നും ചൊതികാതെ തന്നെ അവന് തന്റെ പ്രവാസിയായ കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങി ഇപ്പൊ ചിലരെങ്കിലും ചിന്തിച്ചിട്ട് ഉണ്ടാവും ഇവനിത് അവനോടു ഏത് ഭാഷയിൽ ആണ് വെച്ച് കാചുന്നത് എന്ന്. ഒരു സംശയവും അ കാര്യത്തിൽ വേണ്ട പണ്ടെന്നോ പഠിച്ച ഹിന്ദിയും പിന്നെ ഉള്ളത് ജന്മനാൽ കിട്ടിയ കയ്യാങ്കളി യും വെച്ചാണ് ഇൗ അഭ്യാസം മൊത്തം.

അപ്പോ പറഞ്ഞു വന്നത് നമ്മുടെ ഉശിരന്റെ വിശേഷങ്ങൾ ആണ്..  നമ്മൾ ഒക്കെ എന്ത് ഭാഗ്യവാൻ മാർ ആണല്ലേ... കൈയും കഴുകി ടേബിളിന്റെ മുൻപിൽ വന്നു അലാറം പോലെ അമ്മെ..... എന്നുള്ള ഒരറ്റ വിളിയിൽ തീന്മേശയിൽ എത്തുന്ന ഭക്ഷണത്തിനു രുചി പോരാ അല്ലെങ്കിൽ നാലുകൂട്ടം കറി പോരാ അങ്ങനെ പോകുന്ന പരിഭവങ്ങളും പരാതികളും ... നമ്മൊളൊക്കെ പഠിക്കുമ്പോ മുതൽ പാഠപുസ്തകത്തിലെ അക്ഷരങ്ങൾക് ഇടയിൽ എപ്പഴൊക്കൊയോ ദാരിദ്ര്യം എന്നൊരു വാക്ക് കടന്നു വരാറ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഉൾപ്പെടുന്ന ചുറ്റുപാടിൽ ഉള്ളവർ വെറും അധ്യായന അവസാനത്തില് പരീക്ഷ മാർക്കിന് അപ്പുറം ആ വാക്കിനു വലിയ പ്രസക്തി ഒന്നും കൊടുത്തു കാണുമെന്ന് കരുതുന്നില്ല ഇന്നത്തെ കാലത്തേ  കേരളത്തിൽ കുട്ടികൾ ജനിച്ചപ്പോൾ മുതൽ കയ്യിൽ സ്മാർട്ഫോണും ജങ്ക് ഫുഡ്സ് കഴിച്ചാണ് വളർന്നു വരുന്നത് കേരളം എന്ന് എടുത്ത് പറഞ്ഞത് നമ്മൾ മലയാളികളുടെ  മാറിവരുന്ന സാംസകാരിക ചുറ്റുപാടുകളിൽ നിന്നും നമ്മുടെ അപ്പൻ അപ്പൂപ്പന്മാരോട്  അവരുടെ കാലത്തേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞവർക്ക്   മനസിലാകും വെറുതെ കാടു കയറി പോയത് അല്ല ... വിഷയത്തിലേക്ക് വരാം ഉശിരൻ അവനെ കുറിച്ചാണെല്ലോ പറഞ്ഞു വന്നത് ജീവിതത്തിലെ 21 വയസ്സിൽ ആണ് അവൻ അരി ആഹാരത്തിനപ്പുറം മാറ്റ് പല ആഹാരങ്ങളും ഉണ്ടന്ന് അറിയുന്നത് സ്വന്തമായി കിടക്കാൻ ഒരു കൂര എന്ന് സ്വപനത്തോടെ ഉള്ള പറിച്ചു നടൽ ആയിരുന്നു അവനു പ്രവാസം  അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹിതരായതിനാൽ നമ്മുടെ നാടിന്റെ ശാപം ആയ ജാതി വ്യവസ്ഥ കാരണം അവരെ അനാഥരാക്കി .. കുറെ കഷ്ടപാടുകൾക് നടുവിലും ആദ്യത്തെ കൺമണിയെ അവർ ഹോസ്റ്റലിലും ആക്കി പട്ടിണി കിടന്നാലും മകളെ ഒന്നും അറിയിക്കരുത് എന്ന് കരുതുന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിന് ഏറിയ കാലത്തേ ആയുസ്സോന്നും ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ സീമാന്ത്രയുടെ  അകംവശത്തെ ഗല്ലികളിൽ ആയിരുന്നു അവന്റെ കുടുംബം ഏറും വൈകാതെ ജാതി ഭ്രമം മൂത്ത അച്ഛന്റെയും അമ്മയുടെയും വീട്ടുക്കാർ സ്വപനങ്ങൾക് സഫലമാക്കാൻ സ്വരൂക്കൂട്ടിയത്  എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞു . ഹോസ്റ്റൽ ജീവിതത്തിനു അറുതി വരുത്തി തന്റെ 11 വയസ്സിൽ തൊഴിലാളി ആയി മാറി തനിക് താഴെ 2 അനിയന്മാരും അമ്മയും  അച്ഛനും ഉണ്ട് തനിക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് അനിയന്മാരിലൂടെ നേടണം എന്ന് വാശിയിൽ ആണ് ഇന്ന് ഈ  ഏട്ടൻ . സാധങ്ങൾ വണ്ടിയിൽ കയറ്റി വെച്ച് കൊടുക്കുമ്പോൾ അറബാബ് കൊടുക്കുന്ന  നാണയ തുട്ടുകൾ അവനു മൈലുകൾക് അപ്പുറം ഉള്ള സ്വപനത്തിലേക്കുള്ള വഴി കാട്ടി ആയിരിന്നു . അവനിതൊക്കെ പറയുമ്പോഴും ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞത് ആദ്യമേ പറഞ്ഞപോലെ എല്ലാ ഉള്ളിൽ ഒതുക്കി കഴിയുന്നവൻ ഒരു ചങ്ങാത്തം കിട്ടുമ്പോ അല്ലെ മനസ്സ് തുറക്കാൻ പറ്റു .. ഇവിടിങ്ങളിലെ ഓരോ പ്രവാസികൾക്കും ഓരോ കഥകൾ പറയാതെ പറയാൻ ഉണ്ടാവും അത് പറയാതെ കേൾക്കാൻ എന്നെപോലെ കുറെ ചെങ്ങാതി മാരും .....

Thursday, August 1, 2019

നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ..

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നുആദരാഞ്ജലികൾ :- 

സിനിമ സ്റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവൻറെ കൂടെ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിൻറെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം, തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.


Saturday, June 8, 2019

മുഹബത്തിന്റെ മുന്തിരി തേൻ....

അങ്ങനെ തിന്ന ബിരിയാണി ചെമ്പും  മോറി വെച്ച് .....
 ഇക്കൊല്ലത്തെ പുണ്യറംസാൻ കാലം അവസാനിച്ചു ... പ്രവാസം തുടങ്ങിയിട്ട് കാലം അധികമായില്ലെങ്കിലും റംസാൻ വൃതാരംഭത്തിൽ ഈ കൊല്ലം 2 നോമ്പ് പിടിക്കൽ മാത്രം ആണ് എനിക്ക് നഷ്ടമായത് ....  നാട്ടിൻ പുറങ്ങളിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എന്നും ഓർമകളുടെ വസന്തങ്ങൾ ആയിരുന്നു  ജീവിതത്തിലെ ഓരോ ദിനവും നമുക്ക്   പെരുന്നാൾ പോലെ ആഘോഷമാക്കാൻ സാധിക്കുമെങ്കിൽ ഒരു പരിധി വരെ മാനസികമായി നാം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക്‌ അറുതി വരുത്താൻ കഴിയും ..  

നാം ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ് എങ്കിലും തിരക്കുകൾക് ഇടയിൽ നാം ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ക്കു അനുസരിച്ചു  ആനന്ദം കണ്ടെത്താറുണ്ട് .   

നാട്ടിൻ പുറങ്ങളിലെ ഓർമ്മകൾ ആണ് ഇന്ന് എന്റെ പെരുന്നാൾ ആഘോഷം ഇത് കുത്തികുറിക്കുമ്പോഴും ഞാനിങ്ങു കടലിനിക്കരെ മരുഭൂമിയുടെ വസന്തകാലത്തിലെ ആഘോഷരാവുകൾ ഏറ്റുപാടുന്ന സഹോദരങ്ങളുടെ ആർപ്പുവിളികൾ  നടുവിൽ ആണ് ... പുത്തൻ ഉടുപ്പും ... അത്തറിൻ  മണവും ഓരോ ദേശങ്ങളുടെയും പെരുമ വിളിച്ചോതുന്ന സംസ്കാരവും നിറഞ്ഞ അറേബ്യൻ നാട് .. ഈശൽ രാവുകളും ബാബുക്കയുടെ സംഗീതവും കേട്ട് മനസ് നിറഞ്ഞതോണ്ട്  ആവണം അതിലേറെ ഒരു കോഴിക്കോട്ടുകാരൻ ആയതോണ്ട് കൂടി  ആവാം. "ഒരു പറിച്ചു നടീലിന്റെ കഥകൾ പുറകെ വരുന്നുണ്ട് അത് നമ്മുക്ക് വഴിയേ പറയാം " എങ്കിലും കേരളത്തിലെ ഓർമ്മകൾ എന്നിലെ സ്കൂൾ ജീവിതത്തിനു ഒഴിച്ച് കൂടാൻ പറ്റാത്ത അത്ര ആഴത്തിൽ ബന്ധമുണ്ട് ... ഒരു തെലുങ്കൻ - മലയാളി  ചെക്കന് ജീവിതത്തിൽ കിട്ടി തുടങ്ങിയ സമ്മാനങ്ങൾ  ആയിരുന്നു സൗഹൃദങ്ങൾ എന്നത് . അതിലെ വർഗ്ഗബോധം മാറ്റിവച്ചാൽ ഞങ്ങളുടെ സൗഹൃദങ്ങൾക് എന്നും പുതിയ പുതിയ അർത്ഥങ്ങൾ ഉണ്ടാകുമായിരുന്നു .പെരുന്നാളും ഓണവും ക്രിസ്തുമസും  ഞങ്ങളിലേ ചോരയുടെ നിറത്തിനു വിത്യാസം ഇല്ലാത്തിടത്തോളം ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു നാടിൻറെ പെരുമപോലെ മതസൗഹാർദ്ദങ്ങൾ എന്നും ഞങ്ങളിൽ മുഹബത്തിന്റെ മുന്തിരി തേൻ നിറച്ചു കൊണ്ടിരുന്നു  .. 

നമ്മിലെ സൗഹൃദങ്ങൾ ക്കു അതിർവരമ്പുകൾ വെക്കാത്തിടത്തോളം നമ്മെ ആർക്കും ബന്ധനത്തിന്റെ വരമ്പുകൾ വെച്ച് ഭേദിക്കാൻ സാധിക്കില്ല.

  നല്ല സൗഹൃദങ്ങൾ അസ്തമിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.... 

Tuesday, June 4, 2019

മധുരമുള്ള ഓർമ്മകൾ...

ഒരിക്കൽ എങ്കിലും അച്ഛന്റെ അടി കിട്ടാത്തവർ ആയി ആരുമില്ല ....  എങ്കിലും തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്ന് പറയണ മാതിരി... നന്നേ ചെറുപ്പത്തിലേ ഒരു മൂന്നര വയസുകാരന്റെ മങ്ങിയ ഓർമകൾ ആണ് ഇന്നത്തെ എഴുത്ത് കുത്തുക്കുൾ....
തെലുങ്ക് ദേശം ഇന്നത്തെ പ്രതാപത്തിൽ എത്തിയിട്ടില്ല.. കൂട്ടിൽ അകപെട്ട കിളിയുടെ നോവറിയണമെങ്കിൽ ജീവിതം ഒരു പട്ടണത്തിൽ ജീവിച്ചു തുടങ്ങണം... നാല് ചുവരുകൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലങ്ങൾ കഴിച്ച് കൂട്ടുന്ന  .... നാട്ടിൻ പുറങ്ങളിലെ കളികളും .. മഴയും . പാടവരമ്പും ലേവലേശം തൊടടുതീണ്ടിയിട്ടില്ലാത്ത നാട്... വീടിന്റെ ഉമ്മറം ആ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഏറ്റു  എടുത്തു... കൂട് തുറക്കാൻ തക്കമ്പാർത്തിരികുന്ന കിളികളെ പോലെ....
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "
 എന്ന കവിവരികൾ പോലെയാണ് നാം ഓരോരുത്തരും..
അങ്ങനെ അ സുദിനം വന്നെത്തി ഒടുവിൽ തക്കം പാർത്തിരുന്ന ഞാനും അങ്ങ് കൂടുകൾ ബന്ധിച്ച തള്ളകിളിയുടെ കണ്ണ് വെട്ടിച്ച് പാറി പറക്കുവാൻ തുടങ്ങി എന്തിനേറെ പറയുന്നു കുഞ്ഞു കിളികൾക് അറിയില്ലലോ ഇപ്പൊ മുളച്ച ചിറക് അധികദൂരം പറവ എത്തിയില്ല എന്ന്... അതിക നേരം കഴിയേണ്ടി വന്നില്ല. പറന്നു ഉയർന്ന ചിറകുകൾ തേടി അച്ഛനിങ്ങെത്തി .. കുഞ്ഞി കിളികൾ പറന്നുയർന്നത് ചിറകുകൾക്ക്  ഖനം വെക്കാൻ ആണെങ്കിൽ .. ഇവിടെ കഥ വേറെ ആയിരുന്നു... ആസ്വാദനത്തിന്റെ അറിവുകൾ തേടി ആയിരുന്നു പോയിരുന്നത്... അധിക നേരം വേണ്ടി വന്നില്ല ആസ്വാദനത്തിന് അറുതി വീഴാൻ ആദ്യമേ  പറഞ്ഞപോലെ ഒരു നേരം എങ്കിലും അച്ഛനമ്മമാരുടെ ദേഷ്യത്തിന്. പാത്രമാവാത്തവർ ആരും ഉണ്ടാകില്ല . ചെവി പൊന്നാകുക എന്ന പ്രയോഗം പോലെ ചെവി പൊന്ന് മാത്രമല്ല. അത് കഴിഞ്ഞ് ഇരുമ്പും ആയി എന്ന് വേണം പറയാൻ .. പിന്നടങ്ങോട്ടുള്ള യാത്രയിൽ അന്നത്തെ ആ മധുരമുള്ള ഓർമ്മകൾ എന്നും കൂട്ടിനുണ്ടായിരുന്നു ... ജീവിതത്തിലെ ഓരോ തളർച്ചകളിലും ഒരു ചങ്ങാതി കണക്കെ അച്ഛൻ കൂട്ടിനുണ്ടായിരുന്നു .... 


  ഒരു കുഞ്ഞിനെകുറിച്ചുള്ള  രക്ഷിതാവിന്റെ കാഴ്ചപ്പാടുകൾ എന്നും ശെരി തന്നെ ആയിരുന്നു ഇന്നത്തെ ചിന്താഗതികൾ എല്ലാം വളചൊടിപ്പിക്കുകയാണെന്ന് മാത്രം   ... 

           " കാക്കക്ക്  തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ"...





വെളിച്ചം.

 എഴുത്തുകൾക് ഒരുഇടവേള ആയിരുന്നു നീണ്ട 2.5 കൊല്ലത്തെ  ഇടവേള - ജീവതിത്തിലെ നല്ലത് ഒക്കെ എവിടെയോ കുഴിച്ചുമൂടപെട്ട അവസ്ഥ ... നമ്മുടെയെല്ലാം ജീവി...